ഇന്നലെ...
പെയ്തൊഴിയാത്തൊരു ഘനശ്യാമമേ നീ
തേടുവതാരേ നിന്നെയോ നിൻ നിഴലിനെയോ ?
പിറന്നുവീണപ്പോൾ മുതൽ പെണ്ണെന്ന ശാപനാമം
ശിരസാൽ വഹിച്ചു നീ....
അമ്മ തൻ അമ്മിഞ്ഞപ്പാലിന്റെ നറുമണം നിൻ
കണ്ഡത്തിൽ നിറയ് ക്കാതെ...
താരട്ടുപട്ടിന്റെ ഈണത്തോടൊപ്പം
നെഞ്ചിലെ ചൂടുനൽകാതെ.....
നിന്നെ തനിച്ചാക്കി മാഞ്ഞുപോയ്
സമപ്രായക്കാരായകുട്ടികൾ വിദ്യാദേവിയെ
അറിഞ്ഞപ്പോൾ ബാലലീലകൾ ഇല്ലാതെ
സരസ്വതി കടാക്ഷം ഏല്ക്കാതെ
അന്യൻറെ അടുക്കള കോലായിൽ നീ ജീവിതം തള്ളിനീക്കി.
ഒന്നിനേം രണ്ടിനേം തിരിച്ചറിയാനാവാത്ത പ്രായത്തിൽ
ഒരുവന്റെ മംഗല്യ ചരടു കഴുത്തിൽ വീണു.
നേരത്തേ എ ത്തിയ സ്വന്തം രക്തത്തെ
വേണ്ടെന്ന് ചൊന്ന കാന്തന്റെ
വാക്കുകളെ ധീരതയോടെ ധീരതയോടെ നീ ചെറുത്തുനിന്നു .
ഇ ന്നു നിൻ ഓമനപൈതലിൻ പൂമുഖം
കാണുമ്പോൾ കഴിഞ്ഞ കാലത്തിൻ
ഇരുൾ വീണ ഇന്നലെകൾ എ വിടെയ്ക്കോ പോയ്മറഞ്ഞു.
ഒപ്പം ഇന്നിന്റെ പ്രഭാതം നിന്നെ നോക്കി പുഞ്ചിരിതൂകുന്നു.....
No comments:
Post a Comment