Saturday, November 28, 2015
Thursday, September 24, 2015
Thursday, August 27, 2015
Onam ; a sweet memory...
നന്മയുടെ ഒരുപിടി തുമ്പപ്പൂക്കൾ
പൂവിളിയും പൂത്തുമ്പിയും നിറഞ്ഞ മറ്റൊരു പൊന്നോണം കൂടി .പൂക്കളവും ,പുലികളിയും വീണ്ടും മലയാളത്തിൻറെ തിരുമുറ്റത്ത് സജ്ജീവമാവുകയാണ് . "നാടോടുമ്പോൾ നടുവേ ഓടണം " എന്ന പഴമൊഴി
അക്ഷരാർത്ഥത്തിൽ പാലിയ്ക്കുന്നവരാണ് നമ്മൾ മലയാളികൾ . ഈ നടുവേയുള്ള ഓട്ടം പക്ഷേ , പലപ്പോഴും നമുക്ക് ഗുണവും ദോഷവും ആയിട്ടുണ്ട്. നാം എന്നും കാത്തുസൂക്ഷിയ്ക്കേണ്ട നമ്മുടേതു മാത്രമായ തനിമയ്ക്ക് ഇതു മൂലം കോട്ടം സംഭാവിച്ചിട്ടുണ്ട് .പണ്ടുകാലത്തേയും ഇന്നത്തേയും ഓണാഘോഷങ്ങൾ വിലയിരിത്തുമ്പോൾ ഇത് വ്യക്തമാണ് .
ഗ്രാമങ്ങളിൽനിന്നു മനുഷ്യൻ നഗരങ്ങളിലേയ്ക്ക് ചേക്കേറിയതുപോലെ ഓണവും ഗ്രാമാതിർത്തികടന്ന് നഗരത്തിൻറെ തിരക്കുകളിലേയ്ക്കു പോകുന്നതായ് പലപ്പോഴും തോന്നിയിട്ടുണ്ട് .പണ്ട് ഓണക്കാലമാകുമ്പോൾ
നാട്ടിൻപുറം എത്ര സജ്ജീവമായിരുന്നു ? പൂക്കളമൊരുക്കാൻ മുക്കുറ്റിയും ,തുമ്പപ്പൂവും ,ചെമ്പരത്തിയും ,കാക്കപ്പൂവും ,പിച്ചിയും തേടി കാട്ടിലും മേട്ടിലും ഓടിനടക്കുന്ന കുട്ടികളും ,ചിങ്ങ-പ്പൊൻവെയിലിൽ മാനത്തു തലകുത്തി മറിയുന്ന ഓണതുമ്പിയും ,കൈകൊട്ടികളി കളിയ്ക്കുന്ന തന്വംഗിമാരും ,ഉറിയടിയിൽ വിജയിച്ചെത്തുന്ന പുരുഷകേസരിമാരും ,ഉമ്മറത്തെ ചാരുകസ്സേരയിലിരുന്നു പേരക്കുട്ടികളുടെ ഓണക്കളികൾ വീക്ഷിയ്ക്കുന്ന കാരണവരും ,കോലായിൽ കാലുംനീടിയിരുന്നു പല്ലില്ലാത്ത മോണകാട്ടിച്ചിരിച്ചുകൊണ്ട് കൈകൊട്ടിക്കളിയ്ക്ക് താളം പിടിയ്ക്കുന്ന മുത്തശ്ശിമാരും എത്ര ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളാണ് നമുക്കു സമ്മാ
നിയ്ക്കുന്നത് .
ഇന്ന് മലയാളിയുടെ ഓണം ആന്ത്രയിലെ നെൽവയലുകളേയും ,തമി
ഴ്നാട്ടിലെ പച്ചക്കറിത്തോട്ടത്തേയും ,കംബത്തെ പൂപ്പാടങ്ങളേയും
ആശ്രയിച്ചിരിയ്ക്കുന്നു .ഓണക്കളികളും ,ഓണപ്പാട്ടുകളും ദൃശ്യമാധ്യമങ്ങ ളിൽ മാത്രമായി .പ്രീയപ്പെട്ടവർക്ക് ഓണാശംസകൾ സോഷ്യൽ നെറ്റ് വ ർക്കിംഗ് സൈറ്റ് വഴി മാത്രമായ് ഒതുക്കി . പ്രജാക്ഷേമതൽപ്പരനായ മഹാബലിത്തമ്പുരാൻ തൻറെ ജനത്തെ കാണുവാൻ ഓണനാളിൽ എത്തുമ്പോൾ നന്നുടെ ബംഗാളി സഹോദരങ്ങളെക്കണ്ട് ഇതു കേരളം തന്നെയല്ലേ എന്നു സംശയിച്ചാൽ അതിന് മഹാബലിയെ തെറ്റു പറയാനു മൊക്കില്ല . . .
നമുക്ക് നമ്മുടെ നല്ല ഇന്നലെകളിലേയ്ക്കു തിരിച്ചുനടക്കാം ; നന്മയുടെ , സ ന്തോഷത്തിൻറെ , സമൃദ്ധിയുടെ ഇന്നലെകളിലേയ്ക്ക് ...
"എല്ലാവർക്കും നന്മ നിറഞ്ഞ ഒരു പൊന്നോണം ആശംസിയ്ക്കുന്നു".
Sunday, August 2, 2015
About Dr. A. P. J. Abdul Kalam
അണയാത്ത അഗ്നിച്ചിറകുകൾ
കാലത്തിനു മുൻപേ നടന്ന പ്രതിഭ ,ശാസ്ത്രകാരാൻ , സാങ്കേതിക വിദഗ്ധൻ , രാഷ്‌ട്രതന്ത്രജ്ഞൻ, എളിമയുടെയും ലാളിത്യത്തിൻറെയും ഉത്തമ മാതൃക , നേതൃപാടവത്തിന് ഉദാത്തമായ ഉദാഹരണം, തികഞ്ഞ മനുഷ്യ സ്നേഹി ,നല്ല സ്വപ്നങ്ങൾ കാണാൻ ആഹ്വാനം ചെയ്ത ഗുരുശ്രേഷ്ഠൻ ..... വിശേഷണങ്ങൾക്കപ്പുറമാണ് ഡോ.എ.പി.ജെ അബ്ദുൾകലാം എന്ന വ്യക്തി ത്വം.
രാമേശ്വരം എന്ന മുക്കുവ ഗ്രാമത്തിൽ സാധാരണക്കാരിൽ സാധാരണക്കാരനായിട്ടായിരുന്നു കലാമിൻറെ ജനനം. കടത്തുവള്ളത്തിൻറെ
അമരക്കാരനായിരുന്നു കലാമിൻറെ അച്ഛൻ.ദാരിദ്ര്യവും ,ഇല്ലായ്മയും നിറഞ്ഞതായിരുന്നു ബാല്യം .അതുകൊണ്ടുതന്നെ അദ്ധ്വാനത്തിൻറെ മഹത്വം നന്നേ ചെറുപ്പത്തിൽ തന്നെ കലാം മനസ്സിലാക്കിയിരുന്നു .ആയതിനാലാണ് പത്രവിതരണം നടത്തിയും മറ്റും വിദ്യാഭ്യാസത്തിനുള്ള ചെലവുകൾസ്വയം കണ്ടെത്തിയത് .ജീവിതം മുന്നോട്ടുവെച്ച കഷ്ടപ്പാടുകൾക്കും , ഇല്ലായ്മകൾ ക്കും പക്ഷേ കുഞ്ഞ് കലാമിൻറെ സ്വപ്നങ്ങളുടെ ചിറകുകൾ തളർത്തുവാ നായില്ല .കേവലം ഒരു വള്ളക്കാരന്റെ മകനെന്നതിൽനിന്ന് "ഭാരതത്തിന്റെ മിസൈൽമാൻ " എന്ന വിശേഷണത്തിലേയ്ക്കുള്ള യാത്ര ആത്മസമർപ്പണ ത്തിൻറെയും , കഠിനാദ്ധ്വാനത്തിന്റെയും ചുവടുപിടിച്ചായിരുന്നു .
ഇന്ത്യയുടെ ആകാശത്തോളമുള്ള സ്വപ്നങ്ങൾ കേവലം സ്വ പ്നം മാത്രമാകാതെ യാഥാർത്യമാക്കിത്തീർക്കുവാൻ അബ്ദുൾ കലാം നൽകി യ സംഭാവനകൾ വളരെ വലുതാണ്.ഇന്ത്യ തദേശിയമായി വികസിപ്പിച്ച ബാലിസ്റിക് മിസൈലിൻറെയും ,ലോഞ്ചിംഗ് വെഹിക്കിളിൻറെയും അടി സ്ഥാനമായ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ,പൊഖ്റാനിലെ ആണ വപരീക്ഷണത്തിനു ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചതും അദ്ദേഹം തന്നെ. ISRO യിലും DRDO യിലും അദ്ദേഹത്തിൻറെ സേവനം നമ്മുടെ രാജ്യത്തി ൻറെ സാങ്കേതിക , പ്രതിരോധമേഖലകളുടെ പുരോഗതിയ്ക്ക് കാരണമാ യി.ഈ രണ്ടു മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല കലാമിൻറെ സേവനങ്ങൾ എന്ന തിരിച്ചറിവിൽനിന്നുമാണ് ഭാരതത്തിൻറെ പതിനൊ ന്നാമത്തെ പ്രഥമ പൗരനായി അദ്ദേഹം അവരോധിയ്ക്കപ്പെട്ടത് .രാഷ്‌ട്രപതി എന്ന നിലയിൽ രാജ്യത്തിനുവേണ്ടി ചെയ്ത സേവനങ്ങൾ വിലമതിയ്ക്കാ നാവാത്തതായിരുന്നു. ഏറ്റവും ജനകീയനായ നേതാവെന്ന പേര് സ്വന്തമാ ക്കിയാണ് കലാം രാഷട്രപതി ഭവൻറെ പടിയിറങ്ങിയത് .ജീവിതത്തിൽ വി വാദങ്ങളോട് കൃത്യമായ അകലം പാലിയ്ക്കുവാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു .ഒരിയ്ക്കൽപോലും വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അഴിമതിയുടെ കറപുരളാതെ സൂക്ഷിച്ചിരുന്നു.
രാജ്യത്തിൻറെ പുരോഗതിയും ,സഹജീവികളുടെ നന്മയുമായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും ലക്‌ഷ്യം .അതുകൊണ്ടുതന്നെയാണ് ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചശേഷവും ഏറ്റവും തിരക്കേറിയ വ്യക്തിയായിരുന്നതും .
കലാം തൻറെ ജീവിതാനുഭവങ്ങളും ,അറിവും , ആശയങ്ങ ളും മറ്റുള്ളവരുമായി പങ്കുവച്ചു ; പ്രത്യേകിച്ച് കുട്ടികളോടും യുവജന ങ്ങളോടും . കാരണം, രാജ്യപുരോഗതിസാധ്യമാവുക ഈ കരങ്ങളിലൂടെ യാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു . ക്ലാസ്സ്‌മുറിയിൽ ഒരേ സമയം അദ്ധ്യാപകനും വിദ്യാർഥിയുമായി...തൻറെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നുനൽകുന്നതിനൊപ്പം മറ്റുള്ളവരുടെ ആശയങ്ങൾക്കുചെവികൊടു ക്കാൻ കലാം ശ്രദ്ധാലുവായിരുന്നു .
കർമ്മമണ്ഠലങ്ങളിലെല്ലാം വിജയക്കൊടിപാറിച്ച ഡോ.എ . പി .ജെ അബ്ദുൾ കലാമിൻറെ വിയോഗം ഞെട്ടലോടെയാണ് ഭാരതം ശ്രവിച്ച ത് . കലാം എന്ന ബഹുമുഖപ്രതിഭ കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിൽ ക്കൂടിയും ആ അഗ്നിച്ചിറകുകൾ അണയുകയില്ല .കാരണം, കലാം ഇന്നു ജീവിയ്ക്കുന്നത് ലക്ഷോപലക്ഷം വരുന്ന ഭാരതത്തിലെ യുവജനങ്ങളുടെ മനസ്സിലാണ് .ഒരിക്കലും ആ ചിറകുകൾ തളരുകയില്ല ,പകരം ആകാശ ത്തിന്റെ സീമകൾ ലംഘിച്ച് ഉയരങ്ങളിൾ കീഴടക്കിക്കൊണ്ടിരിയ്ക്കും ...
കർമ്മമണ്ഠലങ്ങളിലെല്ലാം വിജയക്കൊടിപാറിച്ച ഡോ.എ . പി .ജെ അബ്ദുൾ കലാമിൻറെ വിയോഗം ഞെട്ടലോടെയാണ് ഭാരതം ശ്രവിച്ച ത് . കലാം എന്ന ബഹുമുഖപ്രതിഭ കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിൽ ക്കൂടിയും ആ അഗ്നിച്ചിറകുകൾ അണയുകയില്ല .കാരണം, കലാം ഇന്നു ജീവിയ്ക്കുന്നത് ലക്ഷോപലക്ഷം വരുന്ന ഭാരതത്തിലെ യുവജനങ്ങളുടെ മനസ്സിലാണ് .ഒരിക്കലും ആ ചിറകുകൾ തളരുകയില്ല ,പകരം ആകാശ ത്തിന്റെ സീമകൾ ലംഘിച്ച് ഉയരങ്ങളിൾ കീഴടക്കിക്കൊണ്ടിരിയ്ക്കും ...
Saturday, July 11, 2015
കവിത
ഞാൻ കണ്ട മാലാഖ
കുഞ്ഞുംന്നാളിൽ അമ്മ പറഞ്ഞ
മുത്തശ്ശിക്കഥയിലെ കൊച്ചുമാലാഖയ്ക്ക്
എൻറെ പിഞ്ചുമനസ്സിൽ കോറിയിട്ട രൂപം
ഇങ്ങനെ ആയിരുന്നു :
മഞ്ഞിനേക്കാൾ വെണ്മയുള്ള തൂവെള്ളയുടുപ്പിട്ട ,
ചുണ്ടിൽ പാൽപ്പുഞ്ചിരി തൂകുന്ന,
നീലക്കണ്ണുള്ള , കൈയ്യിൽ മാന്ത്രിക ദണ്ഡേന്തി ,
മേഘങ്ങൾക്കിടയിൽ നിന്ന് ഇറങ്ങിവന്ന് ,
എല്ലാ മനുഷ്യർക്കും വരങ്ങൾ ചൊരിയുന്ന
ഒരു കൊച്ചുമാലാഖ ...
അവളുടെ സ്വർണ്ണവർണ്ണമാർന്ന
ചുരുൾമുടി ഇളംകാറ്റിൻറെ താളത്തിൽ
പാറിക്കളിച്ചിരുന്നു ...
എന്നെങ്കിലുമൊരു നാൾ
ആ സ്വർഗ്ഗലോകത്തുനിന്നും
ഭൂമിയിലെത്തുന്ന അവളെ കാണാൻ
എൻറെ കുഞ്ഞുമനസ്സ് ഏറെക്കൊതിച്ചിരുന്നു.
അവൾക്കൊപ്പം ഈ ഭൂഗോളം മുഴുവൻ
പറന്നുനടക്കുന്നതായി സ്വപ്നം കണ്ടിരുന്നു ...
പിന്നീട് ,ഇവയെല്ലാം എൻറെ മനസ്സിൻറെ വെറും
സങ്കൽപ്പം മാത്രമായിരുന്നെന്ന് ഒരു കൊച്ചു -
നൊമ്പരത്തോടെ ഞാൻ തിരിച്ചറിഞ്ഞു ...
ഇന്ന് യാഥാർത്യങ്ങളുടെ ലോകത്തിൽ
ജീവിയ്ക്കുമ്പോൾ എൻറെ
സ്വപ്നങ്ങളിലെ മാലാഖയെ ഞാൻ കണ്ടു .
പക്ഷേ ,ഞാൻ കണ്ട മാലാഖയ്ക്കു
നീലക്കണ്ണുകളല്ലായിരുന്നു ...
കൈയിൽ സ്വർണ്ണവടിയോ ,
തലയിൽ മുത്തുപതിപ്പിച്ച പൊൻകിരീടമോ
അവൾക്കില്ലായിരുന്നു ...
പകരം പച്ചയായ ഒരു മനുഷ്യൻ !!!
കരയുമ്പോൾ മിഴികളിൽ മിഴിനീർ നിറഞ്ഞിരുന്നു ,
വേദനയും പ്രയാസങ്ങളും നേരിട്ടിരുന്നു ,
ജീവിതത്തിൻറെ രണ്ടറ്റം തമ്മിൽ
കൂടിമുട്ടിയ്ക്കാൻ നന്നേ പാടുപെട്ടിരുന്നു ...
പക്ഷേ , ഇരുൾമൂടിയ മമ ഹൃത്തിലേയ്ക്ക്
അറിവിൻറെ വെളിച്ചം പകർന്നതും ,
പിഴകൾ ചെയ്തപ്പോൾ ശാസിച്ച് നേർവഴി
നടത്തിയതും ,എന്നിൽ ഉറങ്ങിക്കിടന്ന
വാസനകൾ തട്ടിയുണർതീത്തിയതും
ആ ദേവത തന്നെ ...
വീഴ്ച്ചകളിലും , താഴ്ച്ചയിലും മറ്റുള്ളവർ
പരിഹസിച്ചപ്പോൾ സ്നേഹത്തിൻ
തലോടലോടെ ആശ്വസിപ്പിച്ച്,
മുൻപോട്ടുള്ള യാത്രയിൽ ശക്തിയായ് ...
എൻറെ വളർച്ചയിൽ അസൂയപൂണ്ട
അനേകം കണ്ണുകളുണ്ടെന്നാലും
ഒന്നെനിയ്ക്കറിയാം അവളുടെ
നയനങ്ങളിൽ അസൂയതൻ
കരി പുരണ്ടിട്ടുണ്ടാവില്ല ...
കാരണം , ഒരു ഗുരുവിനും തൻറെ
ശിഷ്യൻറെ നേട്ടത്തിൽ അഭിമായ്ക്കുവാനല്ലാതെ
അസൂയപ്പെടുവാനാകില്ല ... തീർച്ച ....
Thursday, March 12, 2015
കവിത
പ്രീയപ്പെട്ട തലയണ
ജീവിതമാകുമീ യാത്രയിൽ
എൻറെ സഹയാത്രികരായ്
പല വേഷങ്ങളിൽ , പല പേരുകളിൽ
ഒരുപാടു പേർ ...
യാത്രതൻ ഇടത്താവളങ്ങളിൽ വച്ച്
അവർ എന്നെ തനിച്ചാക്കി
പല വഴി പോയ് മറഞ്ഞു ...
പക്ഷേ , മമ യാത്രതൻ
തുടക്കം മുതൽ ഒടുക്കം വരെ
പരാതിയും പഴിചൊല്ലലും ഇല്ലാതെ
നിശബ്ദനായ സഹയാത്രികനായ് നീ
എൻ പ്രീയപ്പെട്ട തലയണ !!!
ചെറുതിലേ , അമ്മ കുളിപ്പിച്ച്,മാമൂട്ടി ,
താരാട്ടു പാടിയുറക്കീട്ട് പോകുമ്പോൾ
ഞാൻ താഴത്തു വീഴാതെ കാക്കുവാൻ
നിന്നെ ഭരമേൽപ്പിച്ചു ...
പിന്നെ കുസൃതിയും ,കുറുമ്പും
നിറഞ്ഞ ബാല്യത്തിൽ സഹോദരനോട്
തല്ലുകൂടിയപ്പോൾ ആ കുട്ടിക്കളിയുടെ
പങ്ക്‌പറ്റാനും വന്നു നീ ...
ജീവിതത്തിൻ കയ്പ്പു നുണയുന്ന നേരത്ത് ,
കണ്ണുകൾ രണ്ടും കണ്ണീർ കയങ്ങളായപ്പോൾ
നിന്നുടെ മാറിൽ മുഖം പൊത്തി
പൊട്ടിക്കരഞ്ഞു ഞാൻ ...
അപ്പോൾ നിൻ ലോലമാം പഞ്ഞിക്കെട്ടുകൾ
ആ മിഴിനീർത്തുള്ളികൾ ഒപ്പിയെടുത്തു ...
ഓരോ ദിനത്തിന്റെയും പരക്കം-
പാച്ചിലുകൾക്കുമൊടുവിൽ
വാടിത്തളർന്നു വന്നെത്തുമ്പോൾ
നിന്നുടെ മടിത്തട്ടിൽ എന്നെ താങ്ങി ...
ഇന്ന് ഈ ജീവിതയാത്രയുടെ ഒടുവിൽ
നിന്റെ മാറിന്റെ ചൂടേറ്റു കിടക്കുമ്പോൾ
ഓർക്കുന്നു ഞാൻ എന്റെ നിശബ്ദനായ
ഒരു സഹയാത്രികനെക്കുറിച്ച് ,
പരാതിയും പരിഭവവും ഇല്ലാത്ത നിന്നെക്കുറിച്ച് ...
അതെ ,അതു നീ തന്നെ ,
എന്റെ പ്രീയപ്പെട്ട തലയണ !!!
Monday, February 16, 2015
കവിത
പ്രതീക്ഷയോടെ ...
സൂര്യഭഗവാൻറെ ആകാശഗംഗയിൽ
മാ തൃത്വത്തിൻ പൂർണ്ണതയുൾക്കൊണ്ട
ഒരു തന്വംഗി കണക്കെ ഭൂമി ദേവി ...
ഈ ഉലകിലെ പുല്ലിനും, പൂക്കൾക്കും ,
അണുവിനും, പുഴുവിനും എന്തിനേറെ
ഭീമൻ പല്ലിയ്ക്കും ചിന്താശേഷിയുള്ള -
നരനും തായ നീ ...
നാൽക്കാലിയ്ക്കും , ഇരുകാലിയ്ക്കും ,
ഇഴജന്തുക്കൾക്കും ഒരുപോലെ
അവൾ തൻ മാറിലെ ചൂടേകി ...
ആകാശപ്പറവയ്ക്കു കൂത്താടി മറിയുവാൻ
നീല വിഹായസ്സു തുറന്നു നല്കി .
വർണ്ണമത്സ്യത്തിനു നീന്തിത്തുടിയ്ക്കുവാൻ
കള കളം മുഴക്കുന്ന കാട്ടുപൂഞ്ചോലയും
കനിഞ്ഞേകി അവൾ .
പച്ചപുതച്ച മഴക്കാടുകളും ,
മഞ്ഞിൽ പൊതിഞ്ഞ ധ്രുവപ്രദേശവും ,
സ്വർണ്ണവർണ്ണമാർന്ന മണലാരണ്യവും
നിൻ മേലങ്കി തൻ ശോഭ കൂട്ടുന്നു .
ഈ സുന്ദര മേലങ്കി നിനക്കായ് തുന്നിയ
ആ സൃഷ്ടാവിൻ കരവേല എത്ര മനോഹരം !!!
എന്നാൽ ഇന്ന് ഇവയെല്ലാം ഓർമ്മകൾ മാത്രം ...
ദുരമൂത്ത മനുഷ്യൻ സ്വന്തം ലാഭത്തിനായ്
പൊന്നുവിളഞ്ഞിരുന്ന മണ്ണിൽ
കീടനാശിനികൊണ്ടു സംഹാരതാണ്ടവമാടി ,
കുളിർമഴ പൊഴിച്ചിരുന്നമാനം
അമ്ല-മഴയ്ക്കു വഴിമാറി ...
യുവത്വത്തിൻ പ്രസരിപ്പും ,വശ്യതയും
നിറഞ്ഞിരുന്ന മോഹിനീ ...
ഇന്നു നിൻറെ അവസ്ഥ എത്ര പരിതാപകരം ?
മരണം കാത്തുകഴിയുന്ന വൃദ്ധകണക്കെ
നീ മാറിയിരിക്കുന്നു ,
അല്ല മർത്യൻറെ ചെയ്തികൾ
നിന്നെ മാറിയിരിക്കുന്നു...
യന്ത്ര-കൈകൾ നിന്നുടെ മാറുപിളർക്കുന്നു ...
പുകക്കുഴലുകൾ ശ്വാസം കെടുത്തുന്നു ...
പ്ലാസ്റ്റിക്ക് ജീവൻറെ അംശം കെടുത്തുന്നു ...
എന്നിട്ടും നിന്നോളം ക്ഷമിക്കുന്നു ഈ മക്കളോട്
നന്നായിടും എന്ന ഒരു അമ്മയുടെ
പ്രത്യാശയോ, പ്രതീക്ഷയോടെ ,കാത്തിരിപ്പോടെ ...
Saturday, January 17, 2015
Wednesday, January 7, 2015
കവിത
സ്നേഹിത
സ്നേഹമാണ് ഉലകിനാദാരം
അതുകൂടാതുള്ളോരു ജീവിതം
ഈ ഭൂവിലസ്ഥിരം .
കുഞ്ഞായിരുന്നപ്പോൾ തായതൻ
സ്നേഹ വാത്സല്യത്തിൻ തേൻ നുകർന്നു
ബാല്യത്തിൽ താതന്റെ സ്നേഹ -
ശാസനകൾ ഏറ്റു വാങ്ങി ...
ശാസനകൾ ഏറ്റു വാങ്ങി ...
ആദ്യമായ് അക്ഷരമുറ്റത്തെത്തിയപ്പോൾ
ചുറ്റും അപരിചിതമുഖങ്ങൾക്കണ്ടു
ഞാൻ വാവിട്ടു കരഞ്ഞുപോയ് ...
ചുറ്റിലും എന്നെ നോക്കി കളിയാക്കിച്ചിരിക്കുന്ന
രൂപങ്ങൾ മാത്രം ...
രൂപങ്ങൾ മാത്രം ...
ആ കളിയക്കലുകൾക്കിടയിൽ ,
പരിഹാസങ്ങൾക്കിടയിൽ
പരിഹാസങ്ങൾക്കിടയിൽ
എന്നെ നോക്കി നറു പുഞ്ചിരിതൂകുന്ന
ഒരു കൊച്ചു ദേവതയെ ഞാൻ കണ്ടു ...
അവളുടെ നീലക്കണ്ണുകൾ കരയരുതെന്ന്
എന്നോടു മന്ത്രിക്കുന്നുണ്ടായിരുന്നു ...
പിന്നീടങ്ങോട്ട്, ആ വിദ്യാലയമുറ്റത്ത്
കൈ കോർത്തു നടക്കാനും ,
ഗുരുനാഥൻറെ ചൂരലിൻ
കയ്പ്പുനുണയുമ്പോൾ
കയ്പ്പുനുണയുമ്പോൾ
തലോടി ആശ്വസിപ്പിക്കാനും നീ വന്നു.
കാലമാം വൃക്ഷം അതിൻ ഇലകൾ
പൊഴിച്ചു കൊണ്ടേയിരുന്നു ...
അന്നൊരുനാളിൽ ഫീസടയ്ക്കനാവാതെ
കലാലയ മുറ്റത്തെ വാകമരച്ചോട്ടിൽ
ഒറ്റയ്ക്കിരുന്നു ഞാൻ പൊട്ടിക്കരഞ്ഞപ്പോൾ
നിനക്കേറ്റം പ്രീയപ്പെട്ട നിൻ പൊന്നിൻ
മൂക്കുത്തി എനിക്കു നീ ഊരി നൽകി ...
ഇണങ്ങിയും പിണങ്ങിയും ,തല്ലിയും തലോടിയും നാം.
അന്നൊരുനാളിൽ കളിവാക്കുപറഞ്ഞു
കൈ കോർത്ത് നടന്ന നമുക്കിടയിലേയ്ക്ക്
മരണ ദൂതനായ്, ഒരു ദയയുമില്ലാതെ
ഒരു ടിപ്പർ ഇടിച്ചുകയറി.
പാതയോരത്തെ കരിങ്കൽക്കൂനയിൽ ചെന്നുവീഴുമ്പോഴും
നിൻ കൈകൾ എന്നെ നിന്നോടു ചേർത്തുപിടിച്ചു ...
ഇന്ന് ഈ ആശുപത്രിക്കിടക്കയിൽ
ഞാൻ ഒറ്റയ്ക്ക് കിടക്കുമ്പോൾ
എൻറെ കരങ്ങൾ ചേർത്തു പിടിയ്ക്കാൻ
നീ ഇല്ലെന്ന സത്യം
ഞാൻ ഒറ്റയ്ക്ക് കിടക്കുമ്പോൾ
എൻറെ കരങ്ങൾ ചേർത്തു പിടിയ്ക്കാൻ
നീ ഇല്ലെന്ന സത്യം
തെല്ലും എന്നെ നൊമ്പരപ്പെടുത്തുന്നില്ല .
കാരണം , എൻറെ ഉള്ളിൽ
ഹൃദയത്തിൻ തുടിപ്പായ് നീ ജീവിക്കുന്നു .
കാരണം , എൻറെ ഉള്ളിൽ
ഹൃദയത്തിൻ തുടിപ്പായ് നീ ജീവിക്കുന്നു .
മരിക്കുന്നില്ല നമ്മുടെ സൗഹൃദം
നീ എന്നിൽ നിലയ്ക്കാത്തിടത്തോളം .......
Sunday, January 4, 2015
കവിത
ഇന്നലെ...
പെയ്തൊഴിയാത്തൊരു ഘനശ്യാമമേ നീ
തേടുവതാരേ നിന്നെയോ നിൻ നിഴലിനെയോ ?
പിറന്നുവീണപ്പോൾ മുതൽ പെണ്ണെന്ന ശാപനാമം
ശിരസാൽ വഹിച്ചു നീ....
അമ്മ തൻ അമ്മിഞ്ഞപ്പാലിന്റെ നറുമണം നിൻ
കണ്ഡത്തിൽ നിറയ് ക്കാതെ...
താരട്ടുപട്ടിന്റെ ഈണത്തോടൊപ്പം
നെഞ്ചിലെ ചൂടുനൽകാതെ.....
നിന്നെ തനിച്ചാക്കി മാഞ്ഞുപോയ്
സമപ്രായക്കാരായകുട്ടികൾ വിദ്യാദേവിയെ
അറിഞ്ഞപ്പോൾ ബാലലീലകൾ ഇല്ലാതെ
സരസ്വതി കടാക്ഷം ഏല്ക്കാതെ
അന്യൻറെ അടുക്കള കോലായിൽ നീ ജീവിതം തള്ളിനീക്കി.
ഒന്നിനേം രണ്ടിനേം തിരിച്ചറിയാനാവാത്ത പ്രായത്തിൽ
ഒരുവന്റെ മംഗല്യ ചരടു കഴുത്തിൽ വീണു.
നേരത്തേ എ ത്തിയ സ്വന്തം രക്തത്തെ
വേണ്ടെന്ന് ചൊന്ന കാന്തന്റെ
വാക്കുകളെ ധീരതയോടെ ധീരതയോടെ നീ ചെറുത്തുനിന്നു .
ഇ ന്നു നിൻ ഓമനപൈതലിൻ പൂമുഖം
കാണുമ്പോൾ കഴിഞ്ഞ കാലത്തിൻ
ഇരുൾ വീണ ഇന്നലെകൾ എ വിടെയ്ക്കോ പോയ്മറഞ്ഞു.
ഒപ്പം ഇന്നിന്റെ പ്രഭാതം നിന്നെ നോക്കി പുഞ്ചിരിതൂകുന്നു.....
Subscribe to:
Posts (Atom)